Tuesday, March 31, 2026
Home Blog Page 11

ആളില്ലാ സിസ്റ്റംസ് എക്‌സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സ് സന്ദര്‍ശിച്ച് യുഎഇ പ്രസിഡന്റ്

0

അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന ഏഴാമത് അണ്‍മാന്‍ഡ് സിസ്റ്റംസ് എക്‌സിബിഷന്‍ , സിമുലേഷന്‍ ആന്‍ഡ് ട്രെയിനിംഗ് എക്‌സിബിഷന്‍ 2026 എന്നിവ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സന്ദര്‍ശിച്ചു.പ്രതിരോധ മന്ത്രാലയത്തിന്റെയും തവാസുന്‍ കൗണ്‍സില്‍ ഫോര്‍ ഡിഫന്‍സ് എനേബിള്‍മെന്റിന്റെയും സഹകരണത്തോടെ ഗ്രൂപ്പ് സംഘടിപ്പിച്ച രണ്ട് പ്രദര്‍ശനങ്ങളിലും ഷെയ്ഖ് മുഹമ്മദ് പര്യടനം നടത്തി. നിരവധി ദേശീയ, അന്തര്‍ദേശീയ കമ്പനി പവലിയനുകള്‍ ഷെയ്ഖ് മുഹമ്മദ് സന്ദര്‍ശിക്കുകയും പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യകളെയും നൂതനാശയങ്ങളെയും കുറിച്ച് വിശദീകരിക്കുകയും ചെയ്തു. പരിശീലനത്തിലെയും സിമുലേഷനിലെയും പുരോഗതി, ആളില്ലാ സംവിധാനങ്ങള്‍, റോബോട്ടിക്‌സ്, ആളില്ലാ ആകാശ വാഹനങ്ങള്‍, സ്മാര്‍ട്ട് നിയന്ത്രണ സംവിധാനങ്ങള്‍, കൃത്രിമ ബുദ്ധി, ഭാവി സാങ്കേതികവിദ്യകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.സന്ദര്‍ശനത്തിനിടെ, സിവില്‍, വാണിജ്യ, പ്രതിരോധ മേഖലകളിലുടനീളം സാങ്കേതികവിദ്യകളെയും പരിഹാരങ്ങളെയും കുറിച്ച് പഠിക്കുന്നതിനായി ഷെയ്ഖ് മുഹമ്മദ് പങ്കെടുക്കുന്ന സ്ഥാപനങ്ങളുമായി ഇടപഴകുകയും ചെയ്തു. വികസനത്തിന് സംഭാവന നല്‍കുന്ന,വിജ്ഞാന കൈമാറ്റത്തിനുമുള്ള സുപ്രധാന മേഖലകളാണ് ഇതെന്നും അദ്ദേഹം പ്പറഞ്ഞു. ഭാവി സാങ്കേതികവിദ്യകള്‍ക്കും നവീകരണത്തിനുമുള്ള ഒരു കേന്ദ്രമെന്ന നിലയില്‍ യുഎഇയുടെ സ്ഥാനം ഇത് ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

തൊഴില്‍ ശക്തി 12.4% വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി യുഎഇ

0

2025 ല്‍ യുഎഇയിലെ തൊഴില്‍ ശക്തി 12.4% വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയതായി മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം പ്രഖ്യാപിച്ചു.2024 ല്‍ ഇത് 10.9% ആയിരുന്നു.2025 ല്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ വിപണി കമ്പനികളുടെ എണ്ണത്തില്‍ 7.8% വളര്‍ച്ച കൈവരിച്ചതായും മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇത് രാജ്യത്തിന്റെ നിക്ഷേപ മേഖലയുടെ ശക്തിയെയും ആഗോള ശരാശരിയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന യുഎഇ തൊഴില്‍ വിപണിയുടെ അസാധാരണമായ ആകര്‍ഷണീയതയെയും കാണിക്കുന്നു.യുഎഇയുടെ വിപുലമായ നേട്ടങ്ങളും കഴിവുകളും ,അതോടൊപ്പം അടിസ്ഥാന സൗകര്യങ്ങളുടെയും പിന്തുണയോടെ പ്രാദേശികവും ആഗോളവുമായ പ്രതിഭകളെ ദേശീയ തൊഴില്‍ വിപണിയിലേക്ക് ആകര്‍ഷിക്കുന്നതിനു കാരണമായി.വളര്‍ച്ച രേഖപ്പെടുത്തുമ്പോള്‍ യുവ തൊഴിലാളികളുടെ എണ്ണം സ്ഥിരത നിലനിര്‍ത്തുന്നുണ്ടെന്ന് കാണിക്കുന്നു. 2025 ല്‍ ഇത് 54.9% ആയിരുന്നു. യുഎഇ തൊഴില്‍ വിപണിയിലെ മൊത്തം തൊഴിലാളികളില്‍ 18 നും 35 നും ഇടയില്‍ പ്രായമുള്ള തൊഴിലാളികളും വലിയ തോതില്‍ ഉണ്ട്

2025 ല്‍ ഷാര്‍ജ ടാക്‌സി,9.31 ദശലക്ഷം യാത്രക്കാരെ വഹിച്ചു

0

2025 ല്‍ ഷാര്‍ജ ടാക്‌സി 9.31 ദശലക്ഷത്തിലധികം യാത്രക്കാരെ വഹിച്ചു. 2024 നെ അപേക്ഷിച്ച് 25 ശതമാനത്തിലധികം വളര്‍ച്ച രേഖപ്പെടുത്തിയതായി കമ്പനി പ്രഖ്യാപിച്ചു.സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ യാംഗോ വഴി റൈഡുകള്‍ ബുക്ക് ചെയ്ത 917,000 യാത്രക്കാരും എമിറേറ്റിന്റെ കിഴക്കന്‍, മധ്യ മേഖലകളിലായി സേവനമനുഷ്ഠിച്ച 760,000 യാത്രക്കാരും ഇതില്‍ ഉള്‍പ്പെടുന്നു. കമ്പനിയുടെ സേവനങ്ങള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയും ഫ്‌ലീറ്റിന്റെ ഗുണനിലവാരത്തിലുള്ള പൊതുജന വിശ്വാസവുമാണ് ഈ വര്‍ധനവിനെ പ്രതിഫലിപ്പിക്കുന്നതെന്ന് ഷാര്‍ജ ടാക്‌സി മാനേജിംഗ് ഡയറക്ടര്‍ ഖാലിദ് അല്‍ കിണ്ടി പറഞ്ഞു. ഷാര്‍ജ ടാക്‌സി ഉപയോക്താക്കളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്ന വിശ്വസനീയവും ഉയര്‍ന്ന നിലവാരമുള്ളതുമായ ഗതാഗത അനുഭവം നല്‍കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഈ ഫലങ്ങള്‍ അടിവരയിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കമ്പനി തങ്ങളുടെ സേവനങ്ങള്‍ വികസിപ്പിക്കുകയും നെറ്റ്‌വര്‍ക്കിലുടനീളം പ്രവര്‍ത്തന നിലവാരം ഉയര്‍ത്തുകയും ചെയ്യുന്നത് തുടരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി, 2027 ഓടെ കമ്പനിയുടെ വാഹനവ്യൂഹത്തിന്റെ 100 ശതമാനവും ഹൈബ്രിഡ് വാഹനങ്ങളാക്കി മാറ്റാന്‍ പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമാനത്താവള ടാക്‌സികള്‍, സ്ത്രീകള്‍ക്ക് മാത്രമുള്ള ടാക്‌സികള്‍, കുടുംബ ടാക്‌സികള്‍, ആഡംബര ലിമോസിന്‍ സേവനങ്ങള്‍, റഫഖ് പ്രോഗ്രാമിന് കീഴിലുള്ള സ്‌കൂള്‍ ഗതാഗതം, നിശ്ചയദാര്‍ഢ്യമുള്ള ആളുകള്‍ക്കുള്ള സേവനങ്ങള്‍, കിഴക്കന്‍, മധ്യ മേഖലകളിലുടനീളമുള്ള ടാക്‌സി പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെ വിപുലമായ ഗതാഗത സേവനങ്ങള്‍ നല്‍കുന്നുണ്ട്.യാത്രക്കാരുടെ സൗകര്യം, സംതൃപ്തി എന്നിവ വര്‍ദ്ധിപ്പിക്കുന്ന നൂതനവും സുരക്ഷിതവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ ഗതാഗത പരിഹാരങ്ങള്‍ നല്‍കുന്നതിലാണ് തങ്ങളുടെ തന്ത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

ബോര്‍ഡ് ഓഫ് പീസ് 8 ഇസ്ലാമിക രാജ്യങ്ങള്‍ അംഗങ്ങളായി

0


8 ഇസ്ലാമിക് രാഷ്ട്രങ്ങള്‍ ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസില്‍ അംഗങ്ങളാവും. ഇത് സംബന്ധിച്ച് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍ സംയുക്ത പ്രസ്താവന ഇറക്കി.

യുഎഇ, സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്ത്, ജോര്‍ദാന്‍, ഇന്തോനേഷ്യ, പാകിസ്ഥാന്‍, ഖത്തര്‍ എന്നീ എട്ട് രാജ്യങ്ങള്‍ ആണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗാസയിലെ ‘സമാധാന ബോര്‍ഡി’ല്‍ ചേരാനുള്ള ക്ഷണം സ്വീകരിച്ചത്. ഇക്കാര്യം സ്ഥിരീകരിച്ച് ഈ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ബുധനാഴ്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ട്രംപിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമാധാന ശ്രമങ്ങള്‍ക്ക് തങ്ങളുടെ രാജ്യങ്ങളുടെ പിന്തുണ ഇവര്‍ വാഗ്ദാനം ചെയ്തു. ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതിയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ അംഗീകരിച്ചതുമായ ഒരു പരിവര്‍ത്തന സ്ഥാപനമെന്ന നിലയില്‍ സമാധാന കൗണ്‍സിലിന്റെ ഉത്തരവ് നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധതയും മന്ത്രിമാര്‍ വ്യക്തമാക്കി. സ്ഥിരമായ വെടിനിര്‍ത്തല്‍ ഏകീകരിക്കുക, ഗാസയുടെ പുനര്‍നിര്‍മ്മാണത്തെ പിന്തുണയ്ക്കുക, അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി ഫലസ്തീനികളുടെ സ്വയം നിര്‍ണ്ണയാവകാശത്തിനും രാഷ്ട്രത്വത്തിനുമുള്ള അവകാശത്തില്‍ അധിഷ്ഠിതമായ നീതിയുക്തവും ശാശ്വതവുമായ സമാധാനം മുന്നോട്ട് കൊണ്ടുപോകുക, അതുവഴി മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വഴിയൊരുക്കുക എന്നിവയാണ് ബോര്‍ഡ് ഓഫ് പീസിന്റെ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നത്.

ഗ്രീന്‍ലാന്റ് അധിക തീരുവ ഇല്ല

0


ഗ്രീന്‍ലാന്റ് ഏറ്റെടുക്കാനുള്ള നീക്കത്തെ എതിര്‍ത്ത യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ചുമത്തിയ അധിക തീരുവ ട്രംപ് പിന്‍വലിച്ചു. നാറ്റോ സെക്രട്ടറി ജനറലുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ദാവോസില് നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെയാണ് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടുമായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് കൂടിക്കാഴ്ച്ച നടത്തിയത്. ഈ കൂടിക്കാഴ്ച്ചയില്‍ ആര്‍ട്ടിക് സുരക്ഷ സംബന്ധിച്ച ‘ഒരു കരാറിനുള്ള ചട്ടക്കൂട് സംബന്ധിച്ച് ഒരു ധാരണയിലെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് നടപടി പിന്‍വലിച്ചത്. ഗ്രീന്‍ലാന്‍ഡിന്റെ മേല്‍ യുഎസ് നിയന്ത്രണം ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തുമെന്ന തന്റെ ഭീഷണി പിന്‍വലിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഡാനിഷ് ദ്വീപ് പിടിച്ചെടുക്കാന്‍ സൈനിക ബലം പ്രയോഗിക്കുമെന്ന തന്റെ ഭീഷണിയില്‍ നിന്ന് താന്‍ പിന്മാറുകയാണെും ട്രംപ് ബുധനാഴ്ച വ്യക്തമാക്കി. യുഎസ് ദേശീയ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്റ് അമേരിക്കയ്ക്ക് വിട്ടുകിട്ടേണ്ടത് അത്യന്താപേക്ഷിതമാണൊയിരുന്നു ട്രംപ് ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. എന്നാല്‍ എന്ത് ചട്ടക്കൂടാണ് ഇതിനായി തയ്യാറാക്കിയത് എന്നതിന്റെ വിശദാംശങ്ങള്‍ ട്രംപ് പുറത്തുവിട്ടിട്ടില്ല. അതേസമയം ഭാവിയിലെ ചര്‍ച്ചകള്‍ ഗ്രീന്‍ലാന്‍ഡിനെ ഉള്‍പ്പെടുത്തി യുഎസ് ഗോള്‍ഡന്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനം വിപുലീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാബൂളിലെ ഭീകരാക്രമണത്തെ യുഎഇ അപലപിച്ചു…കുടുംബങ്ങള്‍ക്ക് അനുശോചനവും രേഖപ്പെടുത്തി

0

അഫ്ഗാനിസ്ഥാനിലെ മധ്യ കാബൂളില്‍ നിരവധി പേരുടെ മരണത്തിനും പരിക്കിനും കാരണമായ ഭീകരാക്രമണത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ശക്തമായി അപലപിച്ചു.ഇത്തരം ക്രിമിനല്‍ പ്രവൃത്തികളെ യുഎഇ ശക്തമായി അപലപിക്കുന്നതായും സുരക്ഷയും സ്ഥിരതയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും തീവ്രവാദത്തെയും ഭീകരതയെയും ശാശ്വതമായി നിരസിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.ആക്രമണത്തില്‍ അകപ്പെട്ട ഇരകളുടെ കുടുംബങ്ങള്‍ക്കും, പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും, അഫ്ഗാനിസ്ഥാനും അവിടുത്തെ ജനങ്ങള്‍ക്കും മന്ത്രാലയം ആത്മാര്‍ത്ഥമായ അനുശോചനവും സഹതാപവും അറിയിച്ചു. പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.

ആദ്യ റൂട്ട് പ്രഖ്യാപിച്ച് ഇത്തിഹാദ് പാസഞ്ചര്‍

0

ഇത്തിഹാദ് റെയില്‍ ദീര്‍ഘകാലമായി കാത്തിരുന്ന പാസഞ്ചര്‍ നെറ്റ്‌വര്‍ക്കിലെ ആദ്യ റൂട്ടുകള്‍ പ്രഖ്യാപിച്ചു. ആദ്യ റൂട്ട് അബുദാബി, ദുബായ്, ഫുജൈറ എന്നിവയെ ബന്ധിപ്പിക്കുമെന്നും ഇത് രാജ്യത്തെ പ്രധാന വാണിജ്യ കേന്ദ്രങ്ങളെ കിഴക്കന്‍ തീരവുമായി ബന്ധിപ്പിക്കുന്ന ഒരു നട്ടെല്ല് ആകുമെന്നും അധികൃതര്‍ അറിയിച്ചു
അബുദാബിയില്‍ നിന്ന് ദുബായ് വഴി ഫുജൈറയിലേക്കാണ് ആദ്യ യാത്ര. ഇനി അബുദാബിയില്‍ നിന്ന് 50 മിനിറ്റുകൊണ്ട് ദുബായിലും 100 മിനിറ്റുകൊണ്ട് ഫുജൈറയിലും എത്താം. ദുബായിലേക്ക് റോഡ് മാര്‍ഗം ഒന്നര മുതല്‍ രണ്ടു മണിക്കൂര്‍ എടുക്കുന്ന ദൂരമാണ് 50 മിനിറ്റുകൊണ്ട് പിന്നിടുക. ഫുജൈറയിലേക്കുള്ള യാത്രാസമയം പകുതിയായി കുറയും.യുഎഇയിലുടനീളമുള്ള ജനസംഖ്യാ വളര്‍ച്ചയും ഹൈവേ ശൃംഖലയുടെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗവുമാണ് ആദ്യ റൂട്ടുകള്‍ തിരഞ്ഞെടുക്കുന്നതിന് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് എത്തിഹാദ് റെയില്‍ അറിയിച്ചു . ജനസാന്ദ്രത, യാത്രാ ആവശ്യകത, ഇന്റര്‍എമിറേറ്റ് കണക്റ്റിവിറ്റി എന്നിവ അടിസ്ഥാനമാക്കിയാണ് സ്റ്റേഷന്‍ സ്ഥലങ്ങള്‍ തിരഞ്ഞെടുത്തത്.വിശാലമായ സീറ്റുകള്‍, ചാര്‍ജിങ് പോയിന്റുകള്‍,വൈഫൈ സൗകര്യം, പ്രാര്‍ഥനാ മുറികള്‍ എന്നിവ ട്രെയിനിനുള്ളില്‍ ലഭ്യമാകുന്നതിനാല്‍ യാത്രയ്ക്കിടയില്‍ അത്യാവശ്യം ജോലികളും ചെയ്യാം. സമയബന്ധിതമായി പ്രാര്‍ഥിക്കാനും അവസരം. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചാരം. ഒരു ട്രെയിനില്‍ 400 പേര്‍ക്കു യാത്ര ചെയ്യാം. ഫസ്റ്റ്, ബിസിനസ്, ഇക്കോണമി ക്ലാസ് എന്നിങ്ങനെയാണ് സീറ്റുകള്‍.
യുഎഇയിലെ പ്രധാന നഗരങ്ങളെ അതിവേഗം ബന്ധിപ്പിക്കാനും, യാത്ര എളുപ്പമാക്കാനും പാസഞ്ചര്‍ റെയില്‍ സഹായിക്കും. ട്രെയിന്‍ ഗതാഗതം ഊര്‍ജിതമാകുന്നതോടെ റോഡിലെ വാഹനങ്ങളുടെ എണ്ണവും കാര്‍ബണ്‍ മലിനീകരണവും കുറയും. വിവിധ എമിറേറ്റുകള്‍ തമ്മിലുള്ള വാണിജ്യ, വ്യാപാര, വിനോദസഞ്ചാര ബന്ധങ്ങള്‍ ശക്തിപ്പെടുന്നതോടെ വികസനത്തിനും വേഗം കൂടും.

അധ്യാപക സര്‍വ്വേ :ജോലിഭാരവും ബേണ്‍ ഔട്ടും വെല്ലുവിളി

0


യുഎഇ യിലെ അധ്യാപകരില്‍ ഭൂരിഭാഗവും ജോലി ഭാരവും ബേണ്‍ ഔട്ടും മൂലം വെല്ലുവിളി നേരിടുകയാണ് എന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. വിദ്യാഭ്യാസത്തില്‍ കൃത്രിമബുദ്ധിയുടെ സംയോജനം അധ്യാപകര്‍ നേരിടുന്ന വെല്ലുവിളിയാണ് എന്നും സര്‍വ്വേ ഫലം ചൂണ്ടിക്കാട്ടുന്നു.

പത്ത് വെല്ലുവിളികളാണ് അധ്യാപകര്‍ മുഖ്യമായും നേരിടുന്നത് എന്നാണ് സര്‍വ്വേ ഫലം ചൂണ്ടിക്കാട്ടിയത്. ഇവയില്‍ ഏററവും വലുത് കൃത്രിമബുദ്ധിയുടെ സംയോജനമാണ്. 52.9 ശതമാനമാണ് വിദ്യാഭ്്യാസത്തില്‍ കൃത്രിമബുദ്ധി സംയോജിപ്പിക്കുന്നത് വെല്ലുവിളി സൃഷ്ടിക്കുന്നതായി അഭിപ്രായപ്പെട്ടത്. 49.02% അധ്യാപകരും ജോലിഭാരവും ബേണ്‍ഔട്ടും കൈകാര്യം ചെയ്യുന്നതില്‍ വെല്ലുവിളി നേരിടുന്നതായി പറഞ്ഞു. ഡാറ്റാധിഷ്ഠിത തീരുമാനങ്ങള്‍ ഉറപ്പാക്കുന്നതില്‍ വെല്ലുവിളി നേരിടുന്നതായി സ്ഥിരീകരിച്ച 47.06% പേരും അധ്യാപകരെ ആകര്‍ഷിക്കുന്നതിലും നിലനിര്‍ത്തുന്നതിലും വെല്ലുവിളി നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്തു. 35.29% പേര്‍ അക്കാദമിക് മുന്‍ഗണനകളും വിദ്യാര്‍ത്ഥികളുടെ ക്ഷേമവും സന്തുലിതമാക്കുന്നതില്‍ വെല്ലുവിളി നേരിടുന്നതായി അഭിപ്രായപ്പെട്ടു. 31.37% പേര്‍ക്ക് വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കൊപ്പം പരിമിതമായ ബജറ്റുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വെല്ലുവിളിയുണ്ട്. 29.41% പേര്‍ വിദ്യാര്‍ത്ഥികളെ ഭാവി ജോലികള്‍ക്കായി സജ്ജമാക്കുന്നതില്‍ വെല്ലുവിളി നേരിടുന്നു. 19.61% പേര്‍ സ്റ്റാഫ് ശേഷി വര്‍ദ്ധിപ്പിക്കുന്നതിലും നേതൃത്വ പാതകള്‍ വികസിപ്പിക്കുന്നതിലും വെല്ലുവിളിയുണ്ട്. 17.65% പേര്‍ക്ക് സമൂഹ വിശ്വാസം നിലനിര്‍ത്തുന്നതിലും ഇടപെടല്‍ പ്രോത്സാഹിപ്പിക്കുന്നതിലും വെല്ലുവിളിയുണ്ട്. സര്‍വേയില്‍ പങ്കെടുത്തവരുടെ 1.96% അഭിപ്രായങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

സുഡാന്‍ ദുരിതം; മാനുഷിക സഹായവുമായി യുഎഇ

0


സുഡാനിലെ ദുരിതബാധിത ജനതയുടെ അടിയന്തര ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് 5 മില്യണ്‍ യുഎസ് ഡോളര്‍ നല്‍കും. ഇതിനായി ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യങ്ങളുടെ ഏകോപന ഓഫീസുമായി കരാര്‍ ഒപ്പിട്ടു.

യുഎഇ എയ്ഡ് ഏജന്‍സി ചെയര്‍മാന്‍ ഡോ. താരിഖ് അഹമ്മദ് അല്‍ അമേരിയുടെ സാന്നിധ്യത്തിലാണ് യുഎഇ എയ്ഡ് ഏജന്‍സിയും ഒസിഎച്ച്എയും തമ്മില്‍ കരാറില്‍ ഒപ്പുവച്ചത്. മേഖലാ, അന്തര്‍ദേശീയ പങ്കാളികളുമായുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുള്ളതാണ് യുഎഇ യുടെ പ്രവൃത്തി. സുഡാനിലെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യം, അയല്‍രാജ്യങ്ങളായ ചാഡ്, ദക്ഷിണ സുഡാന്‍, ഉഗാണ്ട, എത്യോപ്യ എന്നിവിടങ്ങളിലേക്ക് വലിയ തോതില്‍ കുടിയേറ്റമുണ്ടാവുന്നതുള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ തീര്‍ക്കുന്നുണ്ട്. സുഡാന്‍ ജനതയുടെ സ്ഥിരതയ്ക്കും സമാധാനത്തിനും സംഭാവന നല്‍കിക്കൊണ്ട്, സിവിലിയന്മാരെ സംരക്ഷിക്കുന്നതിനും മാനുഷിക സഹായം സുരക്ഷിതമായും തടസ്സമില്ലാതെയും എത്തിക്കുന്നതും ലക്ഷ്യമിട്ടാണ് കരാര്‍. കഴിഞ്ഞ ദശകത്തില്‍ (2015-2025), യുഎഇ സുഡാന് 4.24 ബില്യണ്‍ ഡോളര്‍ സഹായം നല്‍കിയിട്ടുണ്ട്. നിലവിലെ പ്രതിസന്ധി (2023-2025) പൊട്ടിപ്പുറപ്പെട്ടതിനുശേഷം, യുഎഇ 784 മില്യണ്‍ ഡോളര്‍ മാനുഷിക സഹായത്തിനായി അനുവദിച്ചിരുന്നു. സുഡാനില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തിന്റെ വെളിച്ചത്തില്‍, യുഎഇ അതിന്റെ അടിയന്തര മാനുഷിക പ്രതികരണം തുടരുകയും ഈ ദാരുണവും വിനാശകരവുമായ ആഭ്യന്തരയുദ്ധത്തില്‍ ദുരിതമനുഭവിക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഡോ. അല്‍ അമേരി പറഞ്ഞു.

റാസല്‍ ഖൈമ ഓട്ടോണമസ് വാഹനങ്ങള്‍ക്ക് പുതിയ നിയമങ്ങള്‍

0

റാസല്‍ ഖൈമ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ഷൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി എമിറേറ്റിലെ ഓട്ടോണമസ് വാഹനങ്ങളുടെ പ്രവര്‍ത്തനവും നിയന്ത്രണവും സംബന്ധിച്ച് പുതിയ നിയമം പുറത്തിറക്കി.ഒഫീഷ്യല്‍ ഗസറ്റ് പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. സ്വയം നിയന്ത്രിക്കാന്‍ കഴിയാത്തപ്പോള്‍ വാഹനങ്ങള്‍ സുരക്ഷിത മോഡിലേക്ക് സ്വയമേവ മാറുക, സുരക്ഷിത നിയന്ത്രണ കേന്ദ്രങ്ങളുമായുള്ള കണക്റ്റിവിറ്റി എന്നിവ ഉള്‍പ്പെടെയുള്ള പൊതു സുരക്ഷാ ആവശ്യകതകളിലൂടെ റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും മനുഷ്യന്റെ തെറ്റുകള്‍ കുറയ്ക്കുന്നതിനും നിയമം ലക്ഷ്യമിടുന്നു.തുടര്‍ച്ചയായ ഡിജിറ്റല്‍ മോണിറ്ററിങ്ങ് സംവിധാനങ്ങളും നിര്‍ബന്ധിത പിരിയോഡിക് റിപ്പോര്‍ട്ടിങ്ങും നടപ്പിലാക്കി ഏറ്റവും ഉയര്‍ന്ന സുരക്ഷാഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കണം. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ക്രമമായ വികസനം നിലനിര്‍ത്താനും ഇതിലൂടെ സാധിക്കുമെന്ന് റാസല്‍ഖൈമ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. ഇതിലൂടെ ഓട്ടോണമസ് വാഹന രംഗത്ത് റാസല്‍ഖൈമയെ മുന്‍നിരയിലെത്തിക്കുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും സാധിക്കും. ഒഫീഷ്യല്‍ ഗസറ്റ് പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും.