Sunday, April 12, 2026
Home Blog Page 102

ദുബൈയില്‍ പതിനെട്ട് മാസം താമസ വാടക മാറ്റമില്ലാതെ തുടരും

0

ദുബൈയില്‍ അടുത്ത ഒന്നര വര്‍ഷത്തിന് ശേഷം താമസ വാടക നിരക്ക് കുറയാന്‍ സാധ്യതയുണ്ടെന്ന് എസ് ആന്‍ഡ് പി ഗ്ലോബലിന്റെ റിപ്പോര്‍ട്ട്. അടുത്ത പതിനെട്ട് മാസം താമസ വാടക മാറ്റമില്ലാതെ തുടരും. വാടക വര്‍ദ്ധന റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോരിറ്റി വഴി ഓണ്‍ലൈനായി അറിയാന്‍ സാധിക്കും.

നിലവില്‍ വാടകയില്‍ വലിയ വദ്ധനവുണ്ട്. ഒന്നര വര്‍ഷത്തിനു ശേഷം ലഭ്യത കൂടുന്നതനുസരിച്ച് വാടക കുറഞ്ഞേക്കുമെന്നാണ് എസ് ആന്‍ഡ് പി ഗ്ലോബലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ദുബൈയിലെ ജനസംഖ്യ വര്‍ദ്ധിച്ചതോടെ താമസകെട്ടിടങ്ങളുടെ ആവശ്യകതയും വര്‍ദ്ധിച്ചു. പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് നിലവില്‍ ശക്തകമായ നിലയില്‍ തുടരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 2022 – 2023 വര്‍ഷത്തില്‍ ബുക്ക് ചെയ്ത പ്രോപ്പര്‍ട്ടികള്‍ ഒന്നരവര്‍ഷത്തിനകം കൈമാറ്റം ചെയ്യപ്പെടും. 2025 – 2026 കാലയളവില്‍ റെസിഡന്‍ഷ്യല്‍ സപ്ലൈ സ്റ്റോക്ക് ഏകദേശം 1,82,000 വര്‍ദ്ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

കോവിഡിന് ശേഷം ദുബൈയില്‍ ലാന്‍ഡ് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിന് ഡിമാന്‍ഡ് വര്‍ദ്ധിച്ചു. ജനസംഖ്യാവര്‍ദ്ധനവിന് ആനുപാതികമായി താമസകെട്ടിടങ്ങളുടെ ആവശ്യകത തുടരും. ഇതോടെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് അതിവേഗം വളരുകയാണെന്നാണ് എസ് ആന്‍ഡ് പി ഗ്ലോബലിന്റെ റിപ്പോര്‍ട്ടില്‍ വ്യക്താക്കുന്നത്. ലഭ്യത കൂടുന്നതോടെ നിരക്ക് വര്‍ദ്ധന പിടിച്ചു നിര്‍ത്താന്‍ കഴിയുമെന്നാണ് വ്യക്തമാക്കുന്നത്.

യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിക്ക് നിരോധനം ഏര്‍പ്പെടുത്തി ഇസ്രയേല്‍

0

ഐക്യരാഷ്ട്രസഭയുടെ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിക്ക് നിരോധനം ഏര്‍പ്പെടുത്തി ഇസ്രയേല്‍.ഗാസയിലും വെസ്റ്റ് ബാങ്കിലും യു.എന്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം തടസപ്പെടുന്നതിന് നിരോധനം കാരണമാകും എന്നാണ് ആശങ്ക.ഇസ്രയേല്‍ തീരുമാനം പിന്‍വലിക്കണം എന്ന് അമേരിക്ക ആവശ്യപ്പെട്ടു.

ഇസ്രയേല്‍ പാര്‍ലമെന്റായ നെസെറ്റില്‍ ആണ് യു.എന്‍ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിക്ക് നിരോധനം ഏര്‍പ്പെടുത്തുന്ന രണ്ട് ബില്ലുകള്‍ പാസാക്കിയത്. ഹമാസും യുഎന്‍ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിയും തമ്മില്‍ ബന്ധമുണ്ടെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് മറയായി ഏജന്‍സിയെ ഉപയോഗിക്കുന്നുവെന്നും ആരോപിച്ചാണ് നിരോധനം.ഇസ്രയേലിലും അധിനിവേശ കിഴക്കന്‍ ജറുസലേമിലും ആണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇസ്രയേല്‍ ഉദ്യോഗസ്ഥരും ഏജന്‍സി ഉദ്യോഗസ്ഥരും തമ്മില്‍ ബന്ധപ്പെടുന്നതിനും നിരോധനം ഉണ്ട്.കിഴക്കന്‍ ജറുസ്സലേമിലെ ഏജന്‍സിയുടെ ആസ്ഥാന മന്ദിരം അടച്ചുപൂട്ടും.ഏജന്‍സി ജീവനക്കാര്‍ക്ക് ഇസ്രയേലില്‍ നിന്നും നിയമപരമായ ഒരു സഹായവും ലഭിക്കില്ല.

ഗാസയില്‍ യുദ്ധക്കെടുതികള്‍ നേരിടുന്ന ജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ അടക്കം സഹായങ്ങള്‍ നല്‍കുന്ന യു.എന്‍ ഏജന്‍സിയാണ് നിരോധിക്കപ്പെട്ടിരിക്കുന്നത്. നിരോധനം ഇസ്രയേലില്‍ ആണെങ്കിലും ഗാസയിലെ പ്രവര്‍ത്തനവും തടസ്സപ്പെടുന്നതിന് അത് കാരണമാകും.യുദ്ധം അഭയാര്‍ത്ഥികളാക്കിയ പതിനായിരങ്ങള്‍ പട്ടിണിയിലാകുന്നതിനും നിരോധനം കാരണമാകും.ഏജന്‍സിയുടെ വെസ്റ്റ് ബാങ്കിലേയും പ്രവര്‍ത്തനങ്ങള്‍ പരിമിതമാകും.നിരോധനം പിന്‍വലിക്കാന്‍ ഇസ്രയേല്‍ തയ്യാറാകണം എന്ന് അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.

ഏകീകൃത ജിസിസി വീസ ഈ വര്‍ഷം അവസാനം

0

ഏകീകൃത ജിസിസി വീസയുടെ അന്തിമരൂപം ഈ വര്‍ഷം തന്നെ പുറത്തിറക്കും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബദാവി.ഗള്‍ഫ് മേഖലയില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് ഏകികൃത വീസ വഴിതുറക്കും എന്നാണ് പ്രതീക്ഷയെന്നും ജാസിം മുഹമ്മദ് അല്‍ ബദാവി പറഞ്ഞു.

ഒറ്റവീസയില്‍ യുഎഇയും സൗദി അറേബ്യയും അടക്കം ആറ് ഗള്‍ഫ് രാഷ്ട്രങ്ങളും സഞ്ചരിക്കുന്നതിനുള്ള സംവിധാനം നടപ്പാക്കുന്നതിനുള്ള അന്തിമഘട്ട നടപടിക്രമങ്ങളിലാണ് ജിസിസി. വീസയുടെ അന്തിമ രൂപം ഈ വര്‍ഷം അവസാനത്തോടെയാകുമെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബദാവി പറഞ്ഞു. വാഷിങ്ടണ്ണില്‍ രാജ്യാന്തര നാണയ നിധിയുടെ വാര്‍ഷിക യോഗത്തില്‍ ആണ് ജിസിസി സെക്രട്ടറി ജനറലിന്റെ പ്രഖ്യാപനം.ഏകികൃത വീസ പ്രാബല്യത്തില്‍ വരുന്ന തീയതിയും വൈകാതെ പ്രഖ്യാപിക്കും.

ഷെങ്കന്‍ മാതൃകയിലുള്ള ഏകീകൃത വീസയാണ് ജിസിസി നടപ്പക്കാന്‍ ഒരുങ്ങുന്നത്.വീസയുടെ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളിലാണ് ജിസിസി രാഷ്ട്രങ്ങളുടെ വിദേശകാര്യമന്ത്രാലയങ്ങള്‍. ജിസിസിയുടെ വിനോദസഞ്ചാരരംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് ജിസിസി വീസ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ ഡിസംബറില്‍ ആണ് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ സുപ്രീംകൗണ്‍സില്‍ ഏകീകൃത വീസയ്ക്ക് അംഗീകാരം നല്‍കിയത്.

ഗാസയില്‍ വെടിനിര്‍ത്തലിന് ശ്രമങ്ങളുമായി മധ്യസ്ഥ രാജ്യങ്ങള്‍

0

ഗാസയില്‍ രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള നിര്‍ദേശം മുന്നോട്ട് വെച്ച് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി.പകരമായി ഹമാസ് ബന്ദികളാക്കി നാല് ഇസ്രയേല്‍ സ്വദേശികളെ വിട്ടയക്കും.ഖത്തര്‍ തലസ്ഥാനമായ ദോഹയിലും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ചു.

സ്ഥിരമായ വെടിനിര്‍ത്തലിലേക്ക് എത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി രണ്ട് ദിവസത്തെ ഹ്രസ്വവെടിനിര്‍ത്തല്‍ എന്ന നിര്‍ദ്ദേശം ആണ് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി മുന്നോട്ട് വെച്ചിരിക്കുന്നത്. ഹ്രസ്വകാലവെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന് പത്ത് ദിവസങ്ങള്‍ക്കുളളില്‍ സ്ഥിതിരമായ വെടിനിര്‍ത്തിലിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കണം എന്നും അല്‍സിസി ആവശ്യപ്പെട്ടു.ഒരു വര്‍ഷത്തിലധികമായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കുന്നതിനാണ് ശ്രമം എന്നും ഈജിപ്ത് പ്രസിഡന്റ് അറിയിച്ചു. എന്നാല്‍ അല്‍സീസിയുടെ നിര്‍ദ്ദേശത്തോട് ഇസ്രയേലോ ഹമാസോ പ്രതികരിച്ചിട്ടില്ല.ഹമാസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാതെ ഗാസയില്‍ നിന്നും പുറത്തുപോകില്ലെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഗാസയില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്‍മാറാതെ വെടിനിര്‍ത്തലിന് ഇല്ലെന്ന് ഹമാസും നിലപാട് സ്വീകരിക്കുമ്പോള്‍ അല്‍സീസിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കപ്പെടാന്‍ സാധ്യതയില്ല.അതെസമയം ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനാരരംഭിച്ചിട്ടുണ്ട്.അമേരിക്കയില്‍ നിന്നും സിഐഎ തലവനും ഇസ്രയേല്‍ പക്ഷത്ത് നിന്നും മൊസാദിന്റെ മേധാവിയും ആണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. ഹമാസിന്റെ പ്രതിനിധികള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നില്ല.ഗാസയില്‍ താത്കാലിക വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങളാണ് അമേരിക്കയും ഖത്തറും നടത്തുന്നത്.

യുഎഇയില്‍ താപനിലയില്‍ വീണ്ടും കുറവ്

0

യുഎഇയില്‍ ചൂട് വീണ്ടും കുറഞ്ഞു. കൂടിയ താപനില നാല്‍പ്പത് ഡിഗ്രി സെല്‍ഷ്യസില്‍ താഴെ എത്തി.വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു.

കടുത്ത ചൂട് നീങ്ങി മിതമായ താപനിലയിലേക്ക് എത്തിയിരിക്കുകയാണ് യുഎഇ.ഉള്‍പ്രദേശങ്ങളില്‍ ശരാശരി മുപ്പത്തിയാറ് ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നത്. റാസല്‍ഖൈമയിലെ ജബല്‍ ജയ്‌സില്‍ രേഖപ്പെടുത്തിയ പതിനേഴ് ഡിഗ്രി സെല്‍ഷ്യസ് ആണ് കുറഞ്ഞ താപനില.ഈ ദിവസങ്ങളില്‍ മുന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ കുറവ് രേഖപ്പെടുത്തും എന്നും ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ വിദഗദ്ധര്‍ അറിയിപ്പ് നല്‍കിയിരുന്നു.

അന്‍പത് ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് വരെ താപനില വര്‍ദ്ധിച്ച ചൂടുകാലം ആണ് അവസാനിച്ചിരിക്കുന്നത്.വടക്കുപടിഞ്ഞാറന്‍ കാറ്റാണ് രാജ്യത്ത് നിലവില്‍ താപനില കുറയുന്നതിന് കാരണം.വ്യാഴാഴ്ചയോടെ താപനിലയില്‍ വീണ്ടും വര്‍ദ്ധനയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.കാറ്റിന്റെ വേഗത മണിക്കൂറില്‍ അന്‍പത് കിലോമീറ്റര്‍ വരെ വര്‍ദ്ധിച്ചേക്കും എന്നും കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു മണിക്കൂറില്‍ വിറ്റുതീര്‍ന്ന് ലുലു ഓഹരികള്‍:ഐപിഎയ്ക്ക് തുടക്കം

0

ലുലു ഐപിഓയ്ക്ക് തുടക്കം. ആദ്യ മണിക്കൂറില്‍ തന്നെ മുഴുവന്‍ ഓഹരികളും വിറ്റുതീര്‍ന്നു.527 കോടി ദിര്‍ഹത്തിന്റെ ഓഹരികള്‍ ആണ് ഒറ്റമണിക്കൂറില്‍ വിറ്റുതീര്‍ന്നത്.
യുഎഇ സമയം രാവിലെ എട്ട് മണിക്കാണ് ലുലു റീട്ടെയ്‌ലിന്റെ ഐപിഒ ആരംഭിച്ചത്. 1.94 ദിര്‍ഹം മുതല്‍ 2.04 ദിര്‍ഹം വരെയാണ് ഓഹരി വില. നവംബര്‍ അഞ്ചിന് ആണ് അന്തിമ വില പ്രഖ്യാപിക്കുക.രാവിലെ എട്ട് മണിക്ക് ആരംഭിച്ച് ഒരു മണിക്കൂര്‍ പൂര്‍ത്തിയാകും മുന്‍പ് തന്നെ സബ്‌സ്‌ക്രിപ്ഷന്‍ പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൊത്തം ഇരുപത്തിയഞ്ച് ശതമാനം ഓഹരികളാണ് ലുലു റീട്ടെയ്ല്‍ പ്രാരംഭം ഓഹരി വില്‍പ്പനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.യുഎഇയില്‍ ഈ വര്‍ഷം നടക്കുന്ന ഏറ്റവും വലിയ ഐപിഒ ആണ് ലുലു ഗ്രൂപ്പിന്റേത്.അബുദബി പെന്‍ഷന്‍ ഫണ്ട്,ബഹ്‌റൈന്‍ മംമ്തലാകത് ഹോള്‍ഡിംഗ്,ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിട്ടി,തുടങ്ങിയ സ്ഥാപനങ്ങള്‍ ലുലു ഗ്രൂപ്പ് ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതിന് മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു.റീട്ടയെല്‍ നിക്ഷേപകര്‍ക്കായി പത്ത് ശതമാനം ഓഹരികള്‍ ആണ് നീക്കിവെച്ചിരിക്കുന്നത്. 89 ശതമാനം ഓഹരികള്‍ നിക്ഷേപക സ്ഥാപനങ്ങള്‍ക്കും ഒരു ശതമാനം ലുലു ഗ്രൂപ്പ് ജീവനക്കാര്‍ക്കായും നിശ്ചയിച്ചിട്ടുണ്ട്.

അബുദബി സര്‍ക്കാരിന് കീഴിലെ നിക്ഷേപക സ്ഥാപനമായ എഡിക്യു 2020-ല്‍ നൂറ് കോടി ഡോളറിന്റെ നിക്ഷേപം ലുലു ഗ്രൂപ്പില്‍ നടത്തിയിരുന്നു.ഇതിന് പുറമേയാണ് പൊതുനിക്ഷേപകര്‍ക്കായി അവസരം തുറന്നത്.ജിസിസിയില്‍ ആറ് രാജ്യങ്ങളിലായ 250-ഓളം സുപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും ആണ് ലുലു റീട്ടെയ്‌ലിന് ഉള്ളത്.

ദുബൈ ട്രെയ്ഡ് സെന്റര്‍ റൗണ്ട്എബൗട്ട് നവീകരിക്കുന്നു

0

ദുബൈയില്‍ ട്രെയ്ഡ് സെന്റര്‍ റൗണ്ട് എബൗട്ട് നവീകരണത്തിന് 696 ദശലക്ഷം ദിര്‍ഹത്തിന്റെ കരാര്‍ നല്‍കി ആര്‍ടിഎ. നവീകരണത്തിന്റെ ഭാഗമായി അഞ്ച് പാലങ്ങളും നിര്‍മ്മിക്കും. നവീകരണം പൂര്‍ത്തിയാകുന്നതോടെ യാത്രസമയത്തില്‍ പത്തുമിനുട്ടിലധികം കുറവ് വരും എന്ന് ആര്‍ടിഎ അറിയിച്ചു.

ഷെയ്ഖ് സായിദ് റോഡ് അടക്കം എമിറേറ്റിലെ അഞ്ച് പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന ഇന്റര്‍സെക്ഷന്‍ ആണ് 696.414 ദശലക്ഷം ദിര്‍ഹത്തിന് നവീകരിക്കുന്നത്. ആകെ അയ്യായിരം മീറ്റര്‍ നീളം വരുന്ന അഞ്ച് പാലങ്ങള്‍ ആണ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്നത്. നിലവിലുള്ള റൗണ്ട് എബൗണ്ടിന്റെ ഘടന തന്നെ മാറ്റുന്നതിന് ആണ് തീരുമാനം. നവീകരണത്തിലൂടെ വാഹനങ്ങളെ ഉള്‍ക്കൊള്ളാനുള്ള റൗണ്ട് എബൗട്ടിന്റെ ശേഷി ഇരട്ടിയാകുമെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മാത്തര്‍ അല്‍ തായര്‍ പറഞ്ഞു.യാത്രാസമയത്തില്‍ പതിനൊന്ന് മിനുട്ട് ലാഭിക്ക്ാനും കഴിയും.

ഷെയ്ഖ് സായിദ് റോഡില്‍ നിന്നും ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിലേക്ക് ഒരു മിനുട്ട് കൊണ്ട് എത്താന്‍ കഴിയുമെന്നും മാത്തര്‍ അല്‍ തായര്‍ പറഞ്ഞു.മേഖലയില്‍ തന്നെ ഡിഡബ്ല്യുറ്റിസി റൗണ്ട് എബൗട്ടും നവീകരിക്കുകയാണെന്നും ആര്‍ടിഎ അറിയിച്ചു.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ആര്‍ടിഎ എമിറേറ്റിലെ പശ്ചാത്തലസൗകര്യങ്ങളില്‍ വന്‍ നവീകരണങ്ങള്‍ നടപ്പാക്കുന്നത്.

അല്‍മക്തും പാലത്തില്‍ ഇന്ന് മുതല്‍ ഗതാഗതനിയന്ത്രണം

0

ദുബൈ അല്‍മക്തും ബ്രിഡ്ജില്‍ ഇന്ന് മുതല്‍ ഭാഗിക ഗതാഗത നിയന്ത്രണം. വാരാന്ത്യങ്ങളില്‍ മുഴുവന്‍ സമയവും മറ്റ് ദിവസങ്ങളില്‍ രാത്രികളിലും പാലം അടച്ചിടും. അറ്റകുറ്റപ്പണിക്ക് വേണ്ടിയാണ് അല്‍മക്തും ബ്രിഡ്ജ് അടച്ചിടുന്നത്.ഇന്ന് മുതല്‍ 2025 ജനുവരി പതിനാറ് വരെയാണ് അല്‍മക്തും പാലത്തില്‍ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി അറ്റകുറ്റപ്പണികള്‍ നടത്തുന്നത്.

തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ രാത്രി പതിനൊന്ന് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് പാലം അടച്ചിടുന്നത്.ഞായറാഴ്ച്ചകളില്‍ പാലം പുര്‍ണ്ണമായും അടച്ചിടും എന്നും ആര്‍ടിഎ അറിയിച്ചു.ഈ സമയങ്ങളില്‍ വാഹനയാത്രികര്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടണം എന്നും ആര്‍ടിഎ ആവശ്യപ്പെട്ടു.ദേരയ്ക്കും ബര്‍ദുബൈയ്ക്കും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ ഇന്‍ഫിനിറ്റി ബ്രിഡ്ജ്,ഷിന്ദഗ ടണല്‍,ഗര്‍ഹൂദ് ബ്രിഡ്ജ്,ബിസിനസ് ബേ ക്രോസിംഗ് ബ്രിഡ്ജ് എന്നിവ ഉപയോഗിക്കണം എന്ന് ആര്‍ടിഎ ആവശ്യപ്പെട്ടു.

ദുബൈ ക്രീക്കിന് കുറുകെ 1962-ല്‍ നിര്‍മ്മിച്ച അല്‍മക്തും ബ്രിഡ്ജ് എമിറേറ്റിലെ ഏറ്റവും പഴക്കംചെന്ന പാലമാണ്.പ്രതിവാര-പ്രതിമാസ-വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടത്തിയാണ് ദുബൈ ആര്‍ടിഎ അല്‍മക്തും പാലം പരിപാലിക്കുന്നത്. കഴിഞ്ഞ വര്‍ഷം 104 തവണയാണ് അല്‍മക്തും ബ്രിഡ്ജില്‍ ആര്‍ടിഎ അറ്റകുറ്റപ്പണികള്‍ നടത്തിയത്.

ഇസ്രയേല്‍ നടത്തിയത് പരിമിതമായ ആക്രമണം എന്ന് ഇറാന്‍

0

ഇസ്രയേല്‍ ഇന്നലെ നടത്തിയത് അതിര്‍ത്തി കടന്നുള്ള ആക്രമണം അല്ലെന്ന് ഇറാന്‍. ഇറാഖില്‍ നിന്നാണ് പരിമിതമായ രീതിയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത് എന്നും ഇറാന്‍ അവകാശപ്പെടുന്നുണ്ട്.ഇസ്രയേല്‍ രാജ്യാന്തരനിയമങ്ങളുടെ ലംഘനം നടത്തിയെന്നും രക്ഷാസമിതി യോഗം വിളിച്ച് അടിയന്തരമായി ചര്‍ച്ച ചെയ്യണം എന്നും ഇറാന്‍ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു

ഒക്ടോബര്‍ ഒന്നിലെ ആക്രമണത്തിന് തിരിച്ചടിയായി ശനിയാഴ്ച പുലര്‍ച്ചെ
ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ കരുതലോട് കൂടിയാണ് ഇറാന്‍
പ്രതികരിക്കുന്നത്. ഇസ്രയേല്‍ ആക്രമണത്തെ ചെറുതാക്കി കാണിക്കുന്നതിനും ആണ് ഇറാന്റെ ശ്രമം.അതിര്‍ത്തി കടന്ന് ഇസ്രയേല്‍ വിമാനങ്ങള്‍ എത്തിയിട്ടില്ലെന്നാണ് ഇറാന്റെ വാദം.രാജ്യത്തേക്ക് പ്രവേശിക്കാതെ ഇസ്രയേല്‍ വിമാനങ്ങളെ പ്രതിരോധിച്ചു.ഇറാഖിലെ അമേരിക്കന്‍ നിയന്ത്രിത വ്യോമമേഖലയില്‍ നിന്നാണ് ഇസ്രയേല്‍ വിമാനങ്ങള്‍ ആക്രമണം നടത്തിയതെന്നും ഇറാന്‍ സായുധസേനയുടെ പ്രസ്താവനയില്‍ പറയുന്നു.

ഇറാന്റെ മിസൈല്‍ നിര്‍മ്മാണശാല അടക്കം ആക്രമിച്ചെന്നാണ് ഇന്നലെ ഇസ്രയേല്‍ അവകാശപ്പെട്ടത്.എന്നാല്‍ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ ഇല്ലെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്.ആക്രമണത്തെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞുവെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.ഇസ്രയേലിന്റെ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പറയുന്നുണ്ടെങ്കിലും യുദ്ധം മേഖലയിലാകെ വ്യാപിക്കുന്ന തരത്തിലുളള നടപടികള്‍ ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടാണ് ഇസ്രയേലിന്റൈ പ്രത്യാക്രമണത്തെ ഇറാന്‍ ചെറുതാക്കി കാട്ടുന്നതെന്നും നിരീക്ഷകര്‍ പറയുന്നു.

യുഎഇ പൊതുമാപ്പ് അടുത്തയാഴ്ച അവസാനിക്കും

0

യുഎഇ പൊതുമാപ്പ് അവസാനിക്കാന്‍ ഇനി നാല് ദിവസങ്ങള്‍ മാത്രം.അവസാന ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഇമിഗ്രേഷന്‍ അധികൃതര്‍. ഒക്ടോബര്‍ മുപ്പത്തിയൊന്നിന് ശേഷം പൊതുമാപ്പ് നീട്ടി നല്‍കില്ലെന്നാണ് ഇമിഗ്രേഷന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.

അവസാനദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് പൊതുമാപ്പ് കേന്ദ്രങ്ങളില്‍ കൂടുതല്‍ കൗണ്ടറുകള്‍ ഒരുക്കിയിരിക്കുകയാണ് യുഎഇ ഐസിപിയും ജിഡിആര്‍എഫ്എ ദുബൈയും. അപേക്ഷകള്‍ സ്വീകരിക്കുന്നതിന് കൂടുതല്‍ ജീവനക്കാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നാളെ മുതല്‍ ഒക്ടോബര്‍ മുപ്പത്തിയൊന്ന് വരെയുള്ള ദിവസങ്ങളില്‍ വലിയ തിരക്ക് പൊതുമാപ്പ് കേന്ദ്രങ്ങളില്‍ അനുഭവപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുമാപ്പ് നീണ്ടിനല്‍കില്ലെന്നും നവംബര്‍ ഒന്ന് മുതലുള്ള ദിവസങ്ങളില്‍ വ്യാപക പരിശോധന നടക്കുമെന്നും യുഎഇ ഐസിപി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

താമസ-വ്യവസായ മേഖലകള്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നവംബര്‍ ഒന്ന് മുതലുള്ള ആഴ്ച്ചകളില്‍പരിശോധന ഉണ്ടാകും എന്നാണ് അറിയിപ്പ്.പിടിക്കപ്പെടുന്നവരെ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തും.പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശ്ങ്ങളിലേക്ക് മടങ്ങുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരികെ എത്താം എന്നും ഐസിപി വ്യക്തമാക്കിയിട്ടുണ്ട്.