ചലചിത്രതാരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍ പൃഥ്വിരാജ് എന്നിവരുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ. ഭൂട്ടാനി നിന്ന് നികുതിവെട്ടിച്ച് കടത്തിയ ആഢംബരകാറുകള്‍ തേടിയായിരുന്നു ഓപറേഷന്‍ നുംഖോര്‍ എന്ന് പേരിട്ടിരിക്കുന്ന റെയ്ഡ്. റെയ്ഡിൽ ദുൽഖറിൻറെ രണ്ട് കാറുകൾ കസ്റ്റംസ് കസ്ററഡിയിലെടുത്തു. പൃഥ്വിരാജിൻറെ കാർ കണ്ടെത്താനായില്ല.
ഭൂട്ടാനിൽ നിന്ന് സൈന്യവും മറ്റും ഉപയോഗിച്ച പഴയ വാഹനങ്ങള്‍ ലേലത്തില്‍ വാങ്ങിയെന്ന് വ്യാജരേഖകളുണ്ടാക്കി അതിര്‍ത്തി കടത്തികൊണ്ടുവന്ന ആഢംബര കാറുകള്‍ തേടി കസ്റ്റംസ് നടത്തിയ ഓപറേഷനാണ് ഓപേേറഷ നുംഖോര്‍. ഭൂട്ടാനില്‍ നിന്ന് നികുതിവെട്ടിച്ച് വാഹനം ഇന്ത്യയിലെത്തിച്ച് മറിച്ചുവില്‍ക്കുന്നതായി കസ്റ്റംസ് നടത്തിയ അന്വഷണത്തില്‍ കണ്ടെത്തിയിരുന്നു. അതിര്‍ത്തി സംസ്ഥാനമായ ഹിമാചല്‍ കേന്ദ്രീകരിച്ചാണ് ഇത്തരം വാഹനങ്ങള്‍ അധികമായും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരളത്തില്‍ മാതരം 200 ഓളം കാറുകളാണ് ഇങ്ങനെ എത്തിയത്. ഇത്തരം കാറുകള്‍ വാങ്ങിയവരുടെ കൂട്ടത്തില്‍ നടമാരായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് എന്നിവരും ബിസിനസുകാരും ഉള്‍പ്പെ്ട്ടതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയത്. ഭൂട്ടാനില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടുവരുന്നതിന് ചില നികുതി ഇളവുകള്‍ ഇന്ത്യ നല്‍കിയിട്ടുണ്ട്. പഴയ വാഹനങ്ങള്‍ക്ക് നികുതിയില്ലാതെ കൊണ്ടുവരാമെന്നതാണ് അതിലൊന്ന്. എന്നാല്‍ അതിന്റെ മറവില്‍ ഭൂട്ടാന്‍ വഴി പുതിയ ആഢംബര വാഹനങ്ങള്‍ കടത്തി കൊണ്ടുവരുന്നത് ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥയ്ക്ക് തന്നെ ദോഷകരമായി ബാധിക്കുന്നുണ്ട്
ദുല്‍ഖറിൻറേയും പൃഥ്വിരാജിൻറേയും വീടുകളിൽ കസ്റ്റംസ റെയ്ഡ്
RELATED ARTICLES