Sunday, June 1, 2025
HomeNewsGulfസഹകരണം ശക്തിപ്പെടുത്തി യു.എസും യുഎഇയും

സഹകരണം ശക്തിപ്പെടുത്തി യു.എസും യുഎഇയും

വ്യാപാര-നിക്ഷേപ രംഗങ്ങളില്‍ സഹകരണം ശക്തിപ്പെടുത്തി യുഎഇയും അമേരിക്കയും.പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ യുഎഇ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് ശതകോടികളുടെ സഹകരണ കരാറുകള്‍ ഒപ്പുവെച്ചത്.ട്രംപിനെ ഓര്‍ഡര്‍ ഓഫ് സായിദ് ബഹുമതി നല്‍കി യുഎഇ ആദരിച്ചു.

ഊര്‍ജ്ജം,വ്യോമയാനം,ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളില്‍ ആണ് യുഎഇയും അമേരിക്കയും സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നത്.ആകെ 20000 കോടി ഡോളറിന്റെതാണ് കരാറുകള്‍.അമേരിക്കന്‍ കമ്പനികളായ ബോയിംഗുമായും ജി.ഇ എയ്‌റോസ്‌പേസുമായും ഇത്തിഹാദ് എയര്‍വേയ്‌സ് ഒപ്പുവെച്ച കരാറാണ് ഇതിലൊന്ന്.ജി.ഇ എഞ്ചിനുകളില്‍ പ്രവര്‍ത്തിക്കുന്ന ഇരുപത്തിയെട്ട് ബോയിംഗ് വിമാനങ്ങള്‍ വാങ്ങുന്നതിന് 1450 കോടി ഡോളറിന്റെ കരാറിലാണ് ഇത്തിഹാദ് ഒപ്പുവെച്ചിരിക്കുന്നത്.ബോയിംഗിന്റെ 787,777എക്‌സ് വിമാനങ്ങളാണ് വാങ്ങുക.ഊര്‍ജ്ജ രംഗത്ത് 2035 ഓട് കൂടി യുഎഇയും അമേരിക്കയും ചേര്‍ന്ന് 44000 കോടി ഡോളറിന്റെ നിക്ഷേപം നടത്തും.യുഎഇയിലുള്ള ഊര്‍ജ്ജ പദ്ധതികളില്‍ 6000 കോടി ഡോളറിന്റെ നിക്ഷേപം യു.എസ് നടത്തും.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തും യുഎഇയും യു.എസും കൈകോര്‍ക്കും.

അമേരിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ എ.ഐ ക്യാമ്പസ് അബുദബിയില്‍ നിര്‍മ്മിക്കുന്നതിനും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.പരമോന്നത ബഹുമതിയായ ഓര്‍ഡര് ഓഫ് സായിദ് നല്‍കി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഡൊണള്‍ഡ് ട്രംപിനെ ആദരിച്ചു.അബുദബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍,ദുബൈ കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും എന്നിവരുമായും ഡൊണല്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തി.


RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments