Sunday, March 15, 2026
HomeNewsGulfസമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ച 25 പേര്‍ അറസ്റ്റില്‍

സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ച 25 പേര്‍ അറസ്റ്റില്‍

ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ച 25 പേര്‍ കൂടി യുഎഇയില്‍ അറസ്റ്റില്‍. ദേശീയ സുരക്ഷയെ ബാധിക്കുന്നതും
രാജ്യത്തിന് നേരെയുള്ള ആക്രമണങ്ങളെ മഹത്വവത്ക്കരിക്കുകയും ചെയ്യുന്ന വീഡിയോകളാണ് അറസ്റ്റിലായവര്‍ പ്രചരിപ്പിച്ചത്. കഴിഞ്ഞ ദിവസവും സമാന വിഷയത്തില്‍ നിരവധി പേര്‍ അറസ്റ്റിലായിരുന്നു.

രാജ്യത്തിന് നേരെ നടക്കുന്ന ആക്രമണശ്രമങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് യുഎഇ നടപടി കടുപ്പിക്കുന്നത്. യു.എ.ഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സെയ്ഫ് അല്‍ ഷംസിയുടെ ഉത്തരവിനെ തുടര്‍ന്നാണ് വിവിധ രാജ്യക്കാരായ ഇവരെ പിടികൂടിയത്. പ്രതികളെ അടിയന്തര വിചാരണയ്ക്ക് വിധേയമാക്കാനും പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടിട്ടുണ്ട്. യു.എ.ഇ വ്യോമാതിര്‍ത്തിയിലൂടെ മിസൈലുകള്‍ കടന്നുപോകുന്നതിന്റെയും അവ തടയുന്നതിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തി, വ്യാജ ശബ്ദ ഇഫക്റ്റുകളും വിവരണങ്ങളും നല്‍കി പ്രചരിപ്പിച്ചതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ഇന്ത്യ, നേപ്പാള്‍, ഈജിപ്ത്, പാകിസ്താന്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള 12 പുരുഷ•ാരും സ്ത്രീകളുമാണ് ഈ സംഘത്തിലുള്ളത്. എ.ഐ ഉപയോഗിച്ച് കൃത്രിമമായി നിര്‍മ്മിച്ച സ്‌ഫോടനങ്ങളുടെയും തീപിടുത്തങ്ങളുടെയും മിസൈല്‍ ആക്രമണങ്ങളുടെയും വ്യാജ വീഡിയോകള്‍ പ്രചരിപ്പിച്ചവരാണ് രണ്ടാമത്തെ സംഘം. യു.എ.ഇയിലെ വിവിധ എമിറേറ്റുകളുടെ പേരുകളും ദേശീയ പതാകയും ഇത്തരം ദൃശ്യങ്ങള്‍ക്കൊപ്പം നല്‍കി വ്യാജ വാര്‍ത്തകള്‍ക്ക് വിശ്വാസ്യത വരുത്താനും ഇവര്‍ ശ്രമിച്ചു. ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 7 പുരുഷ•ാരാണ് ഈ സംഘത്തില്‍ ഉള്‍പ്പെടുന്നത്. ശത്രുരാജ്യത്തെയും അവരുടെ രാഷ്ട്രീയ, സൈനിക നേതൃത്വത്തെയും പുകഴ്ത്തിക്കൊണ്ടുള്ള പോസ്റ്റുകള്‍ പങ്കുവെച്ചതാണ് മൂന്നാമത്തെ സംഘം ചെയ്തത്. മിസൈല്‍ ആക്രമണങ്ങളെ സൈനിക നേട്ടമായി ചിത്രീകരിക്കുകയും ശത്രുരാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യ, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 6 പുരുഷ•ാരാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സെബര്‍ ഇടങ്ങള്‍ ദുരുപയോഗം ചെയ്ത് രാജ്യസുരക്ഷയെ ബാധിക്കുന്ന ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.


RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments