Sunday, June 1, 2025
HomeNewsGulfയുഎഇ സ്വദേശിവത്കരണം:അര്‍ധവാര്‍ഷിക സമയപരിധി ജൂണില്‍ അവസാനിക്കും

യുഎഇ സ്വദേശിവത്കരണം:അര്‍ധവാര്‍ഷിക സമയപരിധി ജൂണില്‍ അവസാനിക്കും

യുഎഇയില്‍ സ്വകാര്യസ്ഥാപനങ്ങളിലെ അര്‍ദ്ധവാര്‍ഷിക സ്വദേശിവത്കരണം ജൂണ്‍ മുപ്പത്തിനകം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശം. ജൂലൈ മുതല്‍ പരിശോധന നടത്തുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം എട്ട് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കണമെന്നാണ് നിര്‍ദ്ദേശം.

യുഎഇയില്‍ സ്വദേശികളായ ജീവനക്കാരുടെ എണ്ണത്തില്‍ നിര്‍ദേശിച്ച വര്‍ധനവ് വരുത്താത്ത സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്കെതിരെ ജൂലൈ 1 മുതല്‍ പരിശോധന ആരംഭിക്കും. ഈ വര്‍ഷത്തെ ആദ്യപകുതിയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ ഒരു ശതമാനം വര്‍ധനവ് വരുത്താനുള്ള നിര്‍ദേശത്തിന്റ കാലാവധി ജൂണ്‍ മാസം 30ന് അവസാനിക്കുന്നതോടെയാണ് പരിശോധന. പിഴയുള്‍പ്പടെയുള്ള നടപടികളാണ് ഉണ്ടാവുക. 2022ലാണ് നാഫിഫ് പദ്ധതി വഴി സ്വദേശിവത്കരണ നിയമം നടപ്പിലാക്കിയത്. അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള കമ്പനികള്‍ വര്‍ഷത്തില്‍ 2 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കണമെന്നാണ് നിയമം. കമ്പനികളുടെ സൗകര്യാര്‍ഥം 6 മാസത്തിലൊരിക്കല്‍ ഒരു ശതമാനം വീതം സ്വദേശികളെ നിയമിക്കാനും അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് ജൂണ്‍ 30ഓടെ മുന്‍ വര്‍ഷങ്ങളിലെ 6 ശതമാനവും ചേര്‍ത്ത് മൊത്തം 7 ശതമാനം സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കണം.

വര്‍ഷാവസാനത്തോടെ ഇത് എട്ട് ശതമാനമാക്കി ആക്കി ഉയര്‍ത്തണം. അടുത്ത വര്‍ഷങ്ങളിലെ 2 ശതമാനം വീതം ചേര്‍ത്ത് 2026 ഡിസംബറോടെ പത്ത് ശതമാനം സ്വദേശിവല്‍ക്കരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതേസമയം 20 മുതല്‍ 49 ജീവനക്കാര്‍ വരെയുള്ള കമ്പനികള്‍ വര്‍ഷാവസാനത്തോടെ ഒരു സ്വദേശിയെ നിയമിക്കണം. 2024 ജനുവരി മുതല്‍ പ്രാബല്യത്തിലായ ഈ വിഭാഗം കമ്പനികള്‍ 2025ലും ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് നിബന്ധന.


RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments