Thursday, June 26, 2025
HomeNewsKeralaമുഖ്യമന്ത്രി ചതിച്ചു:പി ശശി കാട്ടുകള്ളന്‍:ഗുരുതര ആരോപണവുമായി പി.വി അന്‍വര്‍

മുഖ്യമന്ത്രി ചതിച്ചു:പി ശശി കാട്ടുകള്ളന്‍:ഗുരുതര ആരോപണവുമായി പി.വി അന്‍വര്‍


മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍.പി ശശി കാട്ടുകള്ളനാണെന്നും മുഖ്യമന്ത്രി തന്നെ ചതിച്ചുവെന്നും അന്‍വര്‍ പറഞ്ഞു.മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് ഉപജാപക സംഘമാണ്.ഇനി സിപിഐഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്നും അന്‍വര്‍ പ്രഖ്യാപിച്ചു.


സിപിഐഎമ്മിന്റെ പരസ്യപ്രസ്താവന വിലക്ക് ലംഘിച്ച് ആണ് പിണറായി വിജയനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി പി.വി അന്‍വര്‍ ഇന്ന് മാധ്യമങ്ങളെ കണ്ടത്.മലപ്പുറം എസ്.പി ഓഫീസിലെ മരംമുറി, കള്ളക്കടത്ത് സ്വര്‍ണ്ണം പൊട്ടിക്കല്‍,റിദാന്‍ വധക്കേസ് എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണം കൃത്യമായി നടക്കുന്നില്ലെന്ന് അന്‍വര്‍ പറഞ്ഞു.സ്വര്‍ണ്ണം പൊട്ടിക്കലില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ പിണറായി വിജയനെ വെല്ലുവിളിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു. കരിപ്പൂര്‍ വഴിയുള്ള കടത്ത് സ്വര്‍ണ്ണം തട്ടിയെടുക്കുന്നതില്‍ പൊലീസിന്റെ പങ്ക് തെളിയിക്കുന്നതെന്ന് അവകാശപ്പെട്ട് രണ്ട് ദൃശ്യങ്ങളും അന്‍വര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

മുന്‍വാര്‍ത്താ സമ്മേളനങ്ങളില്‍ പിണറായി പിതൃതുല്യനെന്ന് പറഞ്ഞ അന്‍വര്‍ ഇന്ന് മുഖ്യമന്ത്രിയെ കടന്നാക്രമിച്ചു.കേരളത്തില്‍ ജ്വലിച്ച് നിന്നിരുന്ന സൂര്യനായിരുന്ന മുഖ്യമന്ത്രിയുടെ ശോഭ കെട്ടുപോയി.പി.ശശിയാണ് പിണറായി വിജയനെ കേരളത്തില്‍ വികൃതമാക്കുന്നത്.ഈ രീതിയിലാണ് പോകുന്നതെങ്കില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസാന മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയന്‍.ഒരു റിയാസ് മാത്രം നിലനിന്നതുകൊണ്ട് മാത്രം കാര്യമില്ലെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസിനെയും വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ പരാമര്‍ശിച്ചു.

കേരളത്തില്‍ കമ്മ്യൂസ്റ്റുകാര്‍ വേട്ടയാടപ്പെടുകയാണ്.എഡിജിപി അജിത്കുമാറിന് എതിരെയും അന്‍വര്‍ ഇന്നും ആരോപണങ്ങള്‍ ഉന്നയിച്ചു.ഇനി സിപിഐഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്നും നിയമസഭയില്‍ പ്രത്യേകമായി ഇരിക്കുമെന്നും അന്‍വര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments