Friday, February 27, 2026
HomeNewsGulfഭരണത്തിൽ രണ്ട് പതിറ്റാണ്ട് ; ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

ഭരണത്തിൽ രണ്ട് പതിറ്റാണ്ട് ; ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം


യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഭരണ നേതൃത്വത്തില്‍ എത്തിയിട്ട് രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയായി. ലോകത്തിന് മുന്നില്‍ യുഎഇ അഭിമാനകരമായ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോള്‍ ഈ ഭരണാധികാരിയുടെ ദീര്‍ഘ വീക്ഷണവും ഭരണ നൈപുണ്യവും തന്നെയാണ് അതിന് കരുത്താകുന്നത്. ഷെയ്ഖ് മുഹമ്മദിന്റെ നേതൃത്വത്തില്‍ ഇനിയും ഉരങ്ങളിലേക്ക് കുതിക്കാന്‍ തയ്യാറെടുക്കുകയാണ് ദുബായി എന്ന മഹാനഗരവും..

2006 ജനുവരി നാലിനാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായിയുടെ ഭരണാധികാരിയായി ചുമതലയേറ്റത്. ദീര്‍ഘവീക്ഷണമുള്ള കര്‍മ്മ പദ്ദതികളാണ് ഒരു ഭരണാധികാരിയുടെ കരുത്തെന്ന് തെളിയിച്ച രണ്ട് പതിറ്റാണ്ടിനാണ് ലോകം പിന്നീട് സാക്ഷിയായത്. ലോകത്തിന് മുന്നില്‍ അതിജീവനത്തിന്റെയും പുരോഗതിയുടെയും മഹാ മാതൃകയായി ദുബൈ വളര്‍ന്നു. ദീര്‍ഘവീക്ഷണമുള്ള ഭരാധിപനായും പ്രതിസന്ധികളില്‍ പതറാത്ത കപ്പിത്താനായും നന്‍മയുടെ പ്രചാരകനായും അദ്ദേഹം രാജ്യത്തിന്റെ ഭരണം നിയന്ത്രിക്കുകയാണ്. ആഘോഷങ്ങള്‍ക്കപ്പുറം ഓരോ വര്‍ഷവും ഈ ദിനത്തെ ജനക്ഷേമത്തിനായുള്ള പുതിയ പദ്ധതികള്‍ക്ക് തുടക്കമിടുന്ന രീതിയാണ് ഷെയ്ഖ് മുഹമ്മദ് പിന്‍തുടരുന്നത്. എല്ലാ വാര്‍ഷികങ്ങളും ജനങ്ങളോടുള്ള പ്രതിജ്ഞ പുതുക്കാനും നാടിനോടുള്ള കടപ്പാട് ഉറക്കെ പ്രഖ്യാപിക്കാനും അദ്ദേഹം ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞ കാലങ്ങളിലെ ദുബൈയുടെ അതിവേഗമുളള വളര്‍ച്ച തന്നെയാണ് അദ്ദേഹത്തിന്റെ ഭരണ മികവിന്റ ഏറ്റവും മികച്ച ഉദാഹരണം. ആഗോള സാമ്പത്തിക, വിനോദസഞ്ചാര തലസ്ഥാനമായി വളരുന്ന ദുബൈയി ഇന്ന് ലോകത്തിന് അഭിമാന മാതൃകയാണ്. പുതിയ കാലത്തിന്റെ സാധ്യതകള്‍ അതിവേഗം സ്വാംശീകരിച്ച്, സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെല്ലാം ഏറ്റവും നൂതനമായ സംവിധാനങ്ങളും സംരംഭങ്ങളും ഏര്‍പ്പെടുത്തി. ലോകത്ത് ജീവിക്കാനും ജോലി ചെയ്യാനും മികച്ച സ്ഥലമായി ദുബായ് മാറിയതും ഈ ഭരണാധിപന്റെ ഇച്ഛാശക്തിയുടെ തെളിവ് . യു.എ.ഇ സ്ഥാപിതമായതുമുതല്‍ വ്യത്യസ്ത ചുമതലകളും ഉത്തരവാദിത്തങ്ങളും അദ്ദേഹം വഹിച്ചു. രാജ്യം കൈവരിച്ച എല്ലാ നേട്ടങ്ങളിലും അദ്ദേഹത്തിന്റെ കയ്യൊപ്പ് വ്യക്തം. യുദ്ധക്കെടുതിയും പ്രകൃതി ക്ഷോഭങ്ങളും മൂലം വിവിധ രാജ്യങ്ങള്‍ വിറങ്ങലിച്ച് നിന്നപ്പോള്‍ യു.എ.ഇയില്‍ നിന്ന് എണ്ണമറ്റ സഹായങ്ങള്‍ അവിടേക്ക് ഒഴുകി. അങ്ങനെ അദ്ദേഹം സ്‌നേഹത്തിന്റെ പ്രവാചകനായി. ഭരണാധികാരിയുടെ പകിട്ട് ഒട്ടുമില്ലാതെ തീര്‍ത്തും സാധാരണക്കാരനെപ്പോലെ ജനങ്ങള്‍ക്കിടയിലേക്ക് നേരിട്ട് ഇറങ്ങിച്ചെന്നും ഷെയ്ഖ് മുഹമ്മദ് പലപ്പോലും ജനങ്ങളെ വിസ്മയിപ്പിച്ചിട്ടുണ്ട്. ജനങ്ങളോട് ഇടപെട്ട് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്ന മാതൃകാ ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ പ്രിയങ്കരനാണ്.അതുകൊണ്ട്തന്നെ ദുബൈ ഭരണത്തിന്റെ രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന വേളയില്‍ സമൂഹം ഒന്നാകെ അദ്ദേഹത്തിന് ആശംസകള്‍ നേരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments