നേപ്പാളിൽ ജെൻ സി പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടത് 34 പേരാണെന്ന് സർക്കാർ വൃത്തങ്ങൾ. ജയിൽ തകർത്ത് രക്ഷപ്പെടാന്ർ ശ്രമിച്ച മൂന്ന് പേരും ഇവരിൽ ഉൾപ്പെടുമെന്ന് സർക്കാർ വർത്തങ്ങൾ വ്യക്തമാക്കി. അതേസമയം ഭരണം നടത്താനുള്ള പക്വത തങ്ങൾക്കായിട്ടില്ലെന്ന് ജെൻ സി പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത ദിവാകർ ദംഗൽ പറഞ്ഞു.
രാജ്യത്ത് സമൂഹ മാധ്യമങ്ങൾ നിരോധിച്ചതിനെതിരെ നേപ്പാളിലെ പുതുതലമുറ നടത്തിയ സമരത്തിനിടെ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ കൊല്ലപ്പെട്ടവരുടെ ഔദ്യോഗികമായ എണ്ണം ഇപ്പോഴാണ് പുറത്തുവരുന്നത്. രണ്ട് ദിവസം നീണ്ടുനിന്ന പ്രക്ഷോഭത്തിനിടെ പൊലീസിൻറെ വെടിയേറ്റ് 34 പേർ മരിച്ചുവെന്നാണ് സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തിയത്. പ്രക്ഷോഭകർ പാർലമെൻറ് ആക്രമിക്കുകയും പാർലമെൻറിന് തീയിടുകയും ചെയ്തിരുന്നു. അതേസമയം സമാധാനപരമായ പ്രക്ഷോഭമാണ് തങ്ങൾ ലക്ഷ്യമിട്ടിരുന്നത് എന്ന് സമരത്തിന് നേതൃത്വം വഹിച്ച ദിവാകർ ദംഗൽ പറഞ്ഞു. സമരത്തിനകത്തേക്ക് നുഴഞ്ഞുകയറി പ്രശഅനമുണ്ടാക്കാൻ ചിലർ ബോധപൂർവ്വം ശ്രമം നടത്തി. അധികാരം ഏറ്റെടുക്കാനുള്ള പക്വത തങ്ങൾക്കായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടന അട്ടിമറിക്കാനല്ല, മറിച്ച് വയസൻമാരായ ഭരണകർത്താക്കളെ പുറത്താക്കലായിരുന്നു ലക്ഷ്യമെന്നും ദംഗൽ വിശദീകരിച്ചു. അതിനിടെ സംഘർഷത്തിൻറെ മറവിൽ
ജയിൽ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച 3 തടവുകാരും പൊലീസിൻറെ വെടിയേറ്റ് മരിച്ചു



