Sunday, June 1, 2025
HomeNewsGulfഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിന് ചര്‍ച്ച തുടങ്ങി

ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിന് ചര്‍ച്ച തുടങ്ങി

ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കിയാല്‍ കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാം എന്ന് ഹമാസ്.ഖത്തറില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലാണ് ഹമാസ് നിലപാട് വ്യക്തമാക്കിയത്.ഗാസയില്‍ ഇന്നലെ രാത്രി ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ നൂറ് പലസ്തീനികള്‍ കൊല്ലപ്പെട്ടു.

ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചതിന് പിന്നാലെയാണ് ബന്ദികളുടെ മോചനത്തിന് സന്നദ്ധത അറിയിച്ച് ഹമാസ് മുന്നോട്ടുവരുന്നത്. അറുപത് ദിവസത്തെ വെടിനിര്‍ത്തലിന് പകരമായി ഒന്‍പത് ബന്ദികളെ മോചിപ്പിക്കാം എന്നാണ് ഹമാസിന്റെ നിലപാട്.പ്രതിനം ഗാസയിലേക്ക് നാനൂറ് ട്രക്കുകള്‍ എന്ന നിലയില്‍ മാനുഷിക സഹായം എത്തിക്കണം,ആക്രമണത്തില്‍ പരുക്കേറ്റവരേയും രോഗികളേയു ഗാസയുടെ പുറത്ത് എത്തിച്ച് ചികിത്സിക്കുന്നതിന് സൗകര്യം ഒരുക്കണം തുടങ്ങിയവയാണ് ഹമാസ് മുന്നോട്ട് വെച്ചിരിക്കുന്ന നിലപാട്.

ഗാസയില്‍ ബന്ദികളാക്കിയിട്ടുള്ളവര്‍ ജീവനോടെ ഉണ്ടെന്നതിനുള്ള തെളിവ് ഹമാസ് ഹാജരാക്കണം എന്ന് ഇസ്രയേലും ആവശ്യപ്പെട്ടു.ഇന്നലെ ഉച്ചയോടെയാണ് ദോഹയില്‍ ഖത്തറിന്റെയും അമേരിക്കയുടെയും മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്.ഹമാസിന്റെ ആവശ്യങ്ങളോട് ഇസ്രയേല്‍ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.ഗാസയുടെ എല്ലാ ഭാഗത്തും തന്നെ അതിരൂക്ഷമായ ആക്രമണം ആണ് ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച മുതല്‍ നടത്തുന്നത്.കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ മൂന്നൂറിലധികം പേരാണ് ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments