Sunday, June 1, 2025
HomeNewsInternationalഗാസയിലെ ജനങ്ങളെ ലിബിയയിലേക്ക് മാറ്റാന്‍ അമേരിക്കന്‍ പദ്ധതി

ഗാസയിലെ ജനങ്ങളെ ലിബിയയിലേക്ക് മാറ്റാന്‍ അമേരിക്കന്‍ പദ്ധതി

ഗാസയിലെ ജനങ്ങളെ ലിബിയയിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ഡൊണള്‍ഡ് ട്രംപ് ഭരണകൂടം പദ്ധതി തയ്യാറാക്കുന്നുവെന്ന് റിപ്പോര്‍ട്ട്.പത്ത് ലക്ഷത്തിലധികം വരുന്ന പലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ആണ് നീക്കം.എന്നാല്‍ ഇക്കാര്യം നിഷേധിച്ച് അമേരിക്കയും ലിബിയയും രംഗത്ത് എത്തി.

പ്രമുഖ മാധ്യമമായ എന്‍.ബി.സി ന്യൂസ് ആണ് സ്രോതസുകളെ ഉദ്ധരിച്ച് പലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള യു.എസ് പദ്ധതി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഗാസയിലെ പലസ്തീനികളെ ലിബിയയില്‍ സ്ഥിരമായി പാര്‍പ്പിക്കുന്നതിനാണ് ഡൊണള്‍ഡ് ട്രംപിന്റെ പദ്ധതി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ഇക്കാര്യം ലിബിയന്‍ നേതൃത്വവുമായി അമേരിക്കന്‍ ഭരണകൂടം ചര്‍ച്ച ചെയ്തുകഴിഞ്ഞു.ഇസ്രയേലിനും പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയാം.പലസ്തീനികളെ ഏറ്റെടുക്കുന്നതിന് പകരമായി ഒരു പതിറ്റാണ്ട് മുമ്പ്് യുഎസ് മരവിപ്പിച്ച ശതകോടികളുടെ ഫണ്ട് ലിബിയയ്ക്ക് നല്‍കും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.എന്നാല്‍ ഇക്കാര്യത്തില്‍ അമേരിക്കയും ലിബിയയും തമ്മില്‍ അന്തിമ ധാരണയില്‍ എത്തിയിട്ടില്ല.

ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന ലിബിയയുടെ രണ്ട് ഭാഗങ്ങള്‍ രണ്ട് നേതാക്കളാണ് നിയന്ത്രിക്കുന്നത്.പലസ്തീനികളെ ഒഴിപ്പിച്ച് ഗാസ തീരദേശസുഖ വാസ കേന്ദ്രമാക്കി മാറ്റും എന്ന് ഡൊണള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.ഇതിന് എതിരെ അറബ് രാഷ്ട്രങ്ങള്‍ അടക്കം രംഗത്ത് എത്തിയിരുന്നു.ഗാസയുടെ കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള അവകാശം പലസ്തീനികള്‍ക്ക് മാത്രമാണെന്നും മാതൃരാജ്യത്തേയും ജനങ്ങളേയും സംരക്ഷിക്കാന്‍ അവസാനം വരെ പോരാടുമെന്നും ഹമാസ് നേതൃത്വം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments