ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതിക്ക് എതിരെ ലോകരാജ്യങ്ങള്‍.ആക്രമണം തുടര്‍ന്നാല്‍ ഇസ്രയേലിന് എതിരെ ഉപരോധം ഏര്‍പ്പെടുത്തും എന്ന് യു.കെ,ഫ്രാന്‍സ്,കാനഡ എന്നി രാജ്യങ്ങള്‍ മുന്നറിയിപ്പ്
നല്‍കി.ഗാസയിലേക്ക് പൂര്‍ണ്ണതോതില്‍ സഹായം എത്തിക്കുന്നതിന് ഇസ്രയേല്‍ അനുവദിക്കണം എന്ന് യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടു.
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്്്്ര്‍ സ്റ്റാര്‍മര്‍,ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍,കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി എന്നിവര്‍ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയില്‍ ആണ് ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കിയ്യിലെങ്കില്‍ ഇസ്രയേലിന് എതിരെ കടുത്ത നടപടി സ്വീകരിക്കും എന്ന് വ്യക്തമാക്കുന്നത്.ഭീകരതയെ പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ എപ്പോഴും പിന്തുണച്ചിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ആക്രമണം പൂര്‍ണ്ണമായും അനുചിതമാണെന്നും നേതാക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.ഹമാസ് മുഴുവന്‍ ബന്ദികളേയും മോചിപ്പിക്കണം എന്നും യുകെയും ഫ്രാന്‍സും കാനഡയും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.ഗാസയില്‍ മാനുഷിക സഹായം എത്തിക്കുന്ന പൂര്‍ണ്ണതോതില്‍ പുനസ്ഥാപിക്കണം എന്ന് ഇരുപത്തിരണ്ടോളം രാഷ്ട്രങ്ങളും സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു.യൂറോപ്യന്‍ -ബാള്‍ട്ടിക് രാജ്യങ്ങളും ഓസ്‌ട്രേലിയയും ആണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
രാജ്യന്തരസമ്മര്‍ദ്ദം ശക്തമായതോടെ പരിമിതമായ അളവില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാം എന്ന് ഇസ്രയേല്‍ സമ്മതിച്ചിട്ടുണ്ട്.ഇന്ന് ഏതാനും ട്രക്കുകള്‍ ഗാസയിലേക്ക് പ്രവേശിച്ചിട്ടുണ്ട്.എന്നാല്‍ അതുകൊണ്ട് കാര്യം ഇല്ലെന്നാണ് ഐക്യരാഷ്ട്രസഭയുടെ അണ്ടര്‍ സെക്രട്ടറി ജനറല്‍ ടോം ഫ്‌ളെച്ചര്‍ വ്യക്തമാക്കുന്നത്.വന്‍തോതില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തുന്നില്ലെങ്കില്‍ വന്‍ ദുരന്തമാകും ഗാസയില്‍ സംഭവിക്കുക.അടുത്ത നാല്‍പ്പത്തിയെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് കുട്ടികള്‍ ഗാസയില്‍ പട്ടിണി മൂലം മരിക്കും എന്നും ടോം ഫ്‌ളെച്ചര്‍ പറഞ്ഞു.ഹമാസ് ബന്ദികളെ മോചിപ്പിക്കുകയും ആയുധം ഉപേക്ഷിക്കുകയും ചെയ്താല്‍ യുദ്ധം നാളെ അവസാനിക്കും എന്നും ബെന്യമിന്‍ നെതന്യാഹു പറഞ്ഞു.