Saturday, May 31, 2025
HomeNewsGulfഅമേരിക്കയില്‍ അറുപതിനായിരം കോടി ഡോളര്‍ നിക്ഷേപം നടത്താന്‍ സൗദി അറേബ്യ

അമേരിക്കയില്‍ അറുപതിനായിരം കോടി ഡോളര്‍ നിക്ഷേപം നടത്താന്‍ സൗദി അറേബ്യ

ജിദ്ദ: പ്രതിരോധവും നിക്ഷേപവും ഉള്‍പ്പെ വിവിധ കരാറുകളില്‍ ഒപ്പുവെച്ച് യുഎസും സൗദിഅറേബ്യയും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൗദി സന്ദര്‍ശനത്തിലാണ് സുപ്രധാന തീരുമാനം. വിവിധ മേഖലകളില്‍ തന്ത്രപ്രധാനമായ വിവിധ കരാറുകളില്‍ ട്രംപിന്റെ സൗദി സന്ദര്‍ശനത്തില്‍ ഒപ്പുവെച്ചു. അമേരിക്കയില്‍ ട്രില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുന്നതിനാണ് സൗദിയുടെ പദ്ധതി. 14,200 കോടി ഡോളറിന്റെ പ്രതിരോധ കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. തന്ത്രപ്രധാന സാമ്പത്തിക കരാറിലും ഡോണാള്‍ഡ് ട്രംപും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഒപ്പുവെച്ചു. രാജ്യത്തിന്റെ സാമ്പത്തിക സ്രോതസുകള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയ്ക്കു മുഖ്യ പരിഗണന നല്‍കാന്‍ സൗദി തീരുമാനിച്ചതിന്റെ തുടര്‍ച്ചയായി, അമേരിക്കയുടെ എഐ ചിപ്പുകള്‍ സൗദിക്കു നല്‍കും. യുഎസ് സഹകരണത്തില്‍ 500 മെഗാവാട്ട് ശേഷിയുള്ള ഡേറ്റാ സെന്റര്‍ സൗദിയില്‍ ആരംഭിക്കാനും ധാരണയായി. സുരക്ഷാ കാരണങ്ങളാല്‍ ബൈഡന്‍ ഭരണകൂടം മറ്റു രാജ്യങ്ങളുമായി പങ്കുവയ്ക്കാതിരുന്ന യുഎസ് എഐ ചിപ്പുകള്‍ ട്രംപ് അധികാരത്തില്‍ വന്നതോടെ മറ്റു രാജ്യങ്ങള്‍ക്കും ലഭ്യമായി. അമേരിക്കയുടെ ഏറ്റവും മികച്ച യുദ്ധ വിമാനങ്ങളില്‍ ഒന്നായ എഫ് 35 ജെറ്റ്‌സ് വാങ്ങുന്നതിനുള്ള താല്‍പര്യം സൗദി അറിയിച്ചു. അമേരിക്കയുടെ ഏറ്റവും വിശ്വസ്ത സഖ്യ രാജ്യങ്ങള്‍ക്കു മാത്രമാണ് എഫ് 35 ജെറ്റുകളുള്ളത്. എന്നാല്‍, സൗദിയുടെ ആഗ്രഹത്തോട് അമേരിക്കയുടെ ഉറപ്പ് ലഭിച്ചിട്ടില്ല.അറേബ്യന്‍ ചീറ്റപ്പുലിയെ സൗദി അമേരിക്കയ്ക്കു നല്‍കും. ചീറ്റപ്പുലിയെ സംരക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കൈമാറ്റം. ചീറ്റയെ വാഷിങ്ടണ്‍ ഡിസിയില്‍ പരിപാലിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments