ഇന്ത്യ-യുഎഇ റൂട്ടിൽ കൂടുതല്‍ വിമാനങ്ങളുമായി ഇന്ത്യന്‍ വിമാനക്കമ്പനികള്‍. അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, എന്നീ വിമാനത്താവളങ്ങളില്‍നിന്നാണ് വിമാനസര്‍വ്വീസുകള്‍. അതേസമയം നിലവിലെ സാഹചര്യത്തില്‍ അന്യായ നിരക്കുവര്‍ദ്ധന അനുവദിക്കില്ലെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു.
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് യുഎഇയിലേയ്ക്ക് അധിക സര്‍വ്വീസുകള്‍ നടത്തുന്നത്. അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, ജിദ്ദ, മസ്കത്ത് എന്നീ സ്ഥലങ്ങളിലേക്ക് ഇന്ന് ഏകദേശം 50 വിമാനങ്ങളാണ് ഇരു എയര്‍ലൈനുകളും ചേർന്ന് ഓപ്പറേറ്റ് ചെയ്യുന്നത്. ഇതില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് മാത്രം 43 സര്‍വീസുകള്‍ നടത്തുുണ്ട്. റാസ് അല്‍ ഖൈമയില്‍നി്ന്ന കൊച്ചിയിലേയ്ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സര്‍വ്വീസാണ് ഇുള്ളത്. മുംബൈ, ഡെല്‍ഹി, ബംഗ്ലുരു എന്നീ ഇന്ത്യന്‍ നഗരങ്ങളിലേയ്ക്കാണ് ഇന്ന് സര്‍വ്വീസുള്ളത്. അതേസമയം ഫ്ളൈദുബായ്, എമിറേറ്റ്സ്, ഇത്തിഹാദ് അടക്കമുള്ള യുഎഇ വിമാനക്കമ്പനികളും ഇന്ത്യയിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. നിലവില്‍ ബുക്കിങ് ഉള്ളവര്‍ക്കാണ് ഈ പ്രത്യേക വിമാനങ്ങളില്‍ മുന്‍ഗണന ലഭിക്കുക. അതേസമയം നിലവിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. വിമാനക്കമ്പനികളുമായി മറ്റ് പങ്കാളികളുമായും മന്ത്രാലയം നിരന്തരം ഏകോപനം നടത്തുന്നു ണ്ടെന്നും അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. മാര്‍ച്ച് 7ന് 51 വിമാനങ്ങളിലായി 8175 പേരെയാണ് ഇന്ത്യയിലെത്തിച്ചത്. മാര്‍ച്ച് 8ന് 49 വിമാനങ്ങളാണ് യുഎിയിലേക്ക് സര്‍വ്വീസ് നടത്തിയത്. അന്യായ നിരക്കുവര്‍ദ്ധന അനുവദിക്കില്ലെന്ന് സിവില്‍ ഏവിയേഷന്‍ അഥോറിറ്റി അറിയിച്ചു.



